അന്നൊരുനാൾ,
കണ്ണിമവെട്ടാതെ നോക്കി നിന്ന നീയും
നെഞ്ചിടിപ്പിൻ വേഗം മറച്ച് ഞാനും;
ഒരു യുഗം പൂർണ്ണമായൊരാ അനുഭൂതി.
പതിരില്ലാത്ത സ്നേഹം നൽകി നീയും,
തൊട്ടാവാടിയെപ്പോൽ നിന്നെപ്പുണർന്നു
ഞാനും,
ഭ്രമമായ് ആളിപ്പടർന്നൊരീ പ്രണയവും.
കാലങ്ങൾക്കിപ്പുറം,
ചേർത്തുപിടിക്കാൻ കുടെ ഇന്ന് നീ ഇല്ല.
നിൻ്റെ ഓർമ്മകളും ഏതും ബാക്കി ഇല്ല.
ആനന്ദവും ഇല്ല, ക്ലേശങ്ങളും ഇല്ല.
ദ്രവിക്കുന്ന മനസ്സിൻ്റെ വിഭ്രാന്തിയോ?
പറഞ്ഞതിൽ ഏതെല്ലാം കഴമ്പുള്ളത്?
ഏതും, ഒന്നും, എനിക്ക് നിശ്ചയവുമില്ല.

കണ്ണിമവെട്ടാതെ നോക്കി നിന്ന നീയും
നെഞ്ചിടിപ്പിൻ വേഗം മറച്ച് ഞാനും;
ഒരു യുഗം പൂർണ്ണമായൊരാ അനുഭൂതി.
പതിരില്ലാത്ത സ്നേഹം നൽകി നീയും,
തൊട്ടാവാടിയെപ്പോൽ നിന്നെപ്പുണർന്നു
ഞാനും,
ഭ്രമമായ് ആളിപ്പടർന്നൊരീ പ്രണയവും.
കാലങ്ങൾക്കിപ്പുറം,
ചേർത്തുപിടിക്കാൻ കുടെ ഇന്ന് നീ ഇല്ല.
നിൻ്റെ ഓർമ്മകളും ഏതും ബാക്കി ഇല്ല.
ആനന്ദവും ഇല്ല, ക്ലേശങ്ങളും ഇല്ല.
ദ്രവിക്കുന്ന മനസ്സിൻ്റെ വിഭ്രാന്തിയോ?
പറഞ്ഞതിൽ ഏതെല്ലാം കഴമ്പുള്ളത്?
ഏതും, ഒന്നും, എനിക്ക് നിശ്ചയവുമില്ല.
