മഴയെ പ്രണയിച്ചവൾ
അവിടെ ഇരുന്ന് ആ പുഴയിൽ മഴ പെയ്യുന്നത് കാണാൻ അവൾക്ക് ഇഷ്ടമായിരുന്നു.
ചിലപ്പോൾ ശാന്തമായി ഒഴുകുന്ന പുഴ...
പക്ഷേ മഴ ആർത്തലച്ചു പെയ്യുമ്പോൾ ഒരു ഭ്രാന്തിയെ പോലെ ഒഴുകുന്ന അതേ പുഴ...
കണ്ടാൽ തന്നെ പേടിയാകുമത്രേ.
രാത്രി മഴയെക്കാൾ അവൾക്കിഷ്ടം മണ്ണിനെയും മനസ്സിനെയും തണുപ്പിക്കുന്ന പകൽ മഴയോടായിരുന്നു...
കാരണം, പകൽ മാത്രമേ പുഴയിൽ മഴ പെയ്യുന്നത്തിന്റെ ഭംഗി അവൾക്ക് ആസ്വദിക്കാൻ പറ്റുമായിരുന്നുള്ളൂ...
എത്ര പെയ്തു കണ്ടിട്ടും ഇഷ്ടം മാറാതിരിക്കുമ്പോൾ അവൾ തന്നെ ചിന്തിക്കും,
പ്രളയം വന്ന വഴി താൻ മറക്കുകയാണല്ലോ എന്നും തനിക്കും പുഴയെ പോലെ ഭ്രാന്തായോ എന്നും.
മഴ പെയ്യുമ്പോൾ അവൾക്ക് ഓർമ്മ വരുന്നത് ക്ലാരയെ അല്ലത്രേ, മറിച്ചു എന്തോ ആത്മബന്ധം ഉണ്ടായിട്ട് പോലും ക്ലാരയെ നഷ്ടമായ ജയകൃഷ്ണനെ ആണെന്ന്.
മനുഷ്യ മനസ്സ് പോലെ തന്നെ ആണത്രേ മഴയും പുഴയും കാറ്റും വെയിലും കടലും എല്ലാം...
മനുഷ്യനുള്ള പോലെ എല്ലാ mood swings-ഉം മഴക്കും പുഴക്കും കാറ്റിനും വെയിലിനും കടലിനും ഉണ്ടെന്ന് അവൾ.
അവൾ പറയുന്നത് ഇവയെല്ലാം ചിലപ്പോൾ ശാന്തമാണെന്നും,
ചിലപ്പോൾ രൗദ്രഭാവത്തിൽ നമ്മളെ പേടിപ്പിക്കുമെന്നും,
ഇടയ്ക്കു കുസൃതി കാണിച്ചു രസിപ്പിക്കുമെന്നും,
ഇടയ്ക്കു നമ്മളെ പ്രണയപരവശരാക്കും എന്നുമാണ്.
ശാന്തമായി കിടക്കുന്ന കടലിനെ നോക്കി നിൽക്കണം അവൾക്ക്,
അതും കൂടെ ആരും ഉണ്ടാവാൻ പാടില്ലെന്ന്...
കടലിനോടും അവൾക്ക് possessiveness ആണ് പോലും.
ഒറ്റയ്ക്ക് നിൽക്കുന്ന തന്നെ കടൽ വാരിപ്പുണരുമെന്നും മഴ കാണാൻ കൂടെ പോരുന്നോ എന്ന് ചോദിക്കുമെന്നും അവൾ പറയുന്നു.
പക്ഷേ... കൂടെ ഇറങ്ങിത്തിരിക്കാനുള്ള ധൈര്യം കൂടി അവൾക്കു ഉണ്ടായിരുന്നെങ്കിൽ കടലിനൊപ്പം പോയി കടലിൽ മഴ പെയ്യുന്നത് കാണുമായിരുന്നു എന്ന്
അവൾ...!!!