രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്….!!
അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജാൻസി ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൗഹൃദം എനിക്കുണ്ടാകുമെന്ന്..!
ഒരു പ്രത്യേക കാരണത്താൽ പരിചയപ്പെട്ട അവരോട്.. പല കാരണമില്ലായ്മയും
കാരണമാക്കി എന്തും പറയാവുന്ന
ഒരു സൗഹൃദ തലത്തിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു…….
രാത്രിയിൽ സാധിക്കാവുന്നയത്രനേരം
ഫോണിൽ സംസാരിക്കുന്നതാണ്
ഞങ്ങളുടെ പ്രധാന കലാപരിപാടി..!
മരണത്തിനും അപ്പുറത്തെ നിത്യജീവൻ.. സന്മാർഗികതയുടെ നിർബന്ധികത.. ഉത്തരകൊറിയയും ഡൊണാൾഡ് ട്രമ്പും..
ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോൾ..
സാനിയ മിർസയുടെ തുട..
ഹണിറോസിന്റെ പിന്നാമ്പുറം..
രതിയുടെ വൈവിധ്യ അനുഭൂതികൾ..
സ്വയം ഭോഗത്തിന്റെ ആവശ്യകത….
എന്നിങ്ങനെ വികാരവൽക്കരിക്കപ്പെടുകയാണ് പതിവ്…!
അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള
ജാൻസി ചേച്ചിയുടെ വർണ്ണനാ മികവ്
എടുത്ത് പറയേണ്ടതാണ്…….
ആ മികവിൽ ലയിച്ച്.. മൂളലുകൾക്ക് കനം
കുറഞ്ഞ്.. ശ്വാസഗതി വർദ്ധിച്ച അവസ്ഥയിൽ ഞാൻ എത്തിച്ചേരുമ്പോൾ പൊടുന്നനെ
ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജാൻസിചേച്ചി പറയും..
”ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊന്നുമോനെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട… തന്നത്താനങ്ങ് ചെയ്താൽ മതി..”
പിന്നീട്.. ”പ്ലീസ്…” എന്ന് പോലും പറയുവാനുള്ള സമയം എനിക്ക്
തരാതെ ഫോൺ കട്ടാക്കി
സ്വിച്ച് ഓഫ് ആക്കുകയും ചെയ്യും…..
ഞാൻ എന്തോ പ്പോയ അണ്ണാന്റെ കൂട്ട്
മേലോട്ട് നോക്കി കിടക്കും…..
നല്ല തണുപ്പുള്ള ഒരു മഴക്കാല രാത്രിയിൽ
ജാൻസി ചേച്ചിയുടെ സംസാരം കേട്ട് ചൂടുപിടിച്ച് കിടക്കുമ്പോൾ അപ്രതീക്ഷിതമായി
ജാൻസി ചേച്ചിയിൽനിന്നും
ആ ചോദ്യമുണ്ടായി..
”നീയിങ്ങോട്ട് വരുന്നോ..?”
ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ചോദ്യം…!
എങ്ങിനെ അങ്ങോട്ട് ചോദിക്കും എന്നതിനെക്കുറിച്ച് നിരന്തരം ആകുലപ്പെട്ടിരുന്ന ചോദ്യം….!
ഇപ്പോഴിതാ ഒട്ടും അങ്ങട് നിരീക്കാത്ത നേരത്ത് മുൻപിലവതരിച്ചിരിക്കുന്നു….
ഞാൻ ധൃതംഗ പുളകിതനായി..!!
ആ ചോദ്യം കേട്ട നിമിഷം മുതൽ എന്റെ നെഞ്ച് പെരുമ്പറ പോലെ ഇടിക്കാ൯ തുടങ്ങി…!
എങ്കിലും ഒന്നുമേ മനസ്സിലാകാത്തപോലെ
നിഷ്കളങ്കമായി ഞാൻ ചോദിച്ചു..
“എങ്ങോട്ട്..?"
ഈ ചോദ്യം ചോദിച്ച സമയം കൊണ്ട്
ഞാൻ ബൈക്ക് ഉന്തി പുറത്തേക്ക് ഇറക്കുന്നതു മുതൽ ജാൻസി ചേച്ചിയുടെ വീട്ടിൽ എത്തിച്ചേരുന്ന വരേക്കുള്ള കർമ്മപരിപാടികളുടെ കാര്യത്തിൽ ഒരു ഏകദേശ ധാരണയിൽ എത്തിയിരുന്നു…!
“അതിവേഗം ബഹുദൂരം” എന്ന ഉമ്മൻചാണ്ടി ലൈനിൽ ആ സമയത്ത് പെട്ടെന്നൊരു വിശ്വാസം തോന്നിയതിനാൽ...
സാധാരണ രീതിയിൽ ആവശ്യമായി വരുന്നതിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് ഞാൻ ജാൻസി ചേച്ചിയുടെ വീടിനടുത്തെത്തി…..!!
അസമയത്ത് റോഡ് സൈഡിൽ ബൈക്ക് കണ്ട് ആളുകൾ സംശയിക്കേണ്ടെന്നു കരുതി റോഡിനിരുവശവും പരന്നു കിടക്കുന്ന
പാടത്തിനരികിലായുള്ള ഒരു വൈക്കോൽ കൂനയിൽ ബൈക്ക് ചാരിയിട്ട് അതിൽ വൈക്കോൽ ഇട്ട് മൂടിക്കൊണ്ടിരിക്കുമ്പോൾ
ജാൻസിചേച്ചി വിളിച്ചു……
“നീ വരുന്നില്ലേ..?”
വീടിനടുത്തുതന്നെ ഉണ്ടെന്നും..
ബൈക്ക് വൈക്കോൽ കൊണ്ട്
മൂടുകയാണെന്നും ഞാൻ അറിയിച്ചു..
“പിന്നേ… വരുമ്പം മുൻവശത്തെ റോഡിലൂടെ വരരുത്.. ആ വർക്ക് ഷോപ്പില് ചെലപ്പോ ആളുകളുണ്ടാകും…”
“പിന്നെ ഏതിലൂടെ വരും..?”
“പിൻവശത്തൂടെ.. പാടം വഴി വന്നാൽ മതി..”
“പാടത്ത് മുഴുവൻ വെള്ളല്ലേ.?
ആകെ ചളിക്കെട്ടി കെടക്കായിരിക്കും..”
“നീ വേണോങ്കിൽ വാ.. അല്ലേൽ തിരിച്ച് പൊക്കോ…”
കുറെയേറെ കഷ്ടപ്പെട്ടാലും
ജാൻസി ചേച്ചിയുടെ അടുത്ത് എത്തണം
എന്നു തന്നെ ഞാൻ തീരുമാനിച്ചു…!
കാരണം.. ഈ ശുഷ്ക്കാന്തിയും കൊണ്ട്
നടക്കാൻ തുടങ്ങീട്ട് ഇശ്ശി കാലായേ…….
ഇതൊന്ന് എവിടേലും കൊണ്ട് പ്രയോഗിക്കാൻ ഇക്കാലമത്രയും തരപ്പെട്ടിരുന്നില്ല…..
ഈ ഫോൺ സംസാരവും
ഈങ്ക്വിലാബ് വിളിയും
മാത്രമായി എത്രക്കാലംന്നച്ചാ…
എന്ന് ചിന്തിക്കാൻ തുടങ്ങീട്ട് കുറച്ചായിരുന്നു…..
അപ്പോഴാണ് നേർക്ക് നേർ ഏറ്റുമുട്ടാൻ
ഇങ്ങനെ ഒരു അവസരം ഒത്തത്…
അത് പ്രയോജപ്പെടുത്താതിരിക്കരുതല്ലോ……
നിലാവെളിച്ചത്തിൽ പാടം മൊത്തമായി
ഞാൻ ഒന്ന് വിലയിരുത്തി..
ഉഴുതുമറിച്ച് നല്ല വൃത്തിയായി
വരമ്പ് കെട്ടിയിട്ടിരിക്കുന്നു…..
വരമ്പിലൂടെ നേരെ കുറേ നടന്ന്..
പിന്നെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും
കുറേ നടന്നാൽ ജാൻസി ചേച്ചിയുടെ
വീടിന് പുറകുവശം എത്താം…
പക്ഷേ... വരമ്പ് ഒഴിവാക്കി പാടം മുറിച്ചു കടന്നാൽ ഇതിന്റെ പകുതി സമയം മതി എന്നതിനാൽ ഞാൻ ആ വഴി തീർച്ചപ്പെടുത്തി….!
റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കൽഭിത്തിയിൽ കയറിനിന്ന്..
മൊബൈൽ ഫോണിൽ നിന്നുമുള്ള അല്പ പ്രകാശത്തിന്റെ സഹായത്താൽ ഇഴജന്തുക്കൾ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി.. ഞാൻ പാടത്തേക്കിറങ്ങി…!
വളരെ അടുത്ത ദിവസങ്ങളിലാണ്
പാടം ഉഴുതിരിക്കുന്നത്…
മണ്ണെല്ലാം ഇളകി കിടക്കുന്നു…
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്..
ഞാൻ ഓരോ കാൽവെപ്പും വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തുന്നത്…..!
എന്നിട്ടും ഒരുപാടിടങ്ങളിൽ കാൽ
ചെളിയിൽ പൂഴ്ന്നു…!
അവ വലിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയിൽ ഞാൻ ചെളിവെള്ളത്തിൽ കുളിക്കുകയും ചെയ്തു….
“എന്തായി..?”
പാടം ഏതാണ്ട് തീരാറായപ്പോൾ
ജാൻസി ചേച്ചിയുടെ അന്വേഷണം…..
കള്ളി..!! ഞാൻ എത്താണ്ട് തിരക്കായി….എന്ന് ഒരു ഉൾകുളിരോടെ ചിന്തിച്ചു കൊണ്ട് ഞാൻ മറുപടി കൊടുത്തു,
“പാടം തീരാറായി… ഇപ്പൊ എത്തും…..”
“പാടം കഴിഞ്ഞാൽ പിന്നങ്ങട്.. കൊറച്ച് ഭാഗം ചെറിയ കാടാ…”
“വല്ല പാമ്പും ഇണ്ടാവോ?”
അൽപ്പം ശങ്കയോടെ ഞാൻ അന്വേഷിച്ചു…
“ഇണ്ടാവാണ്ടിരിക്കില്ല്യ.”
ജാൻസിചേച്ചിയുടെ വളരെ കൂൾ
ആയുള്ള മറുപടി….
“പിന്നേ…..”
ജാൻസിചേച്ചി തുടർന്നു…….
“പൊറകിലെ മതിലിന്റെ അടുത്തായിട്ട്
ഒരു കിണറ്ണ്ട്..”
“കിണറോ….??”
ഞാൻ നടത്തം നിർത്തി ചോദിച്ചു..
“ആ… കിണറ്… ഇങ്ങനെ വട്ടത്തില്..
നല്ല ആഴായിട്ട്…. ആളുകള് അതീന്ന് വെള്ളോംക്കെ കോരി എടുക്കും……”
“വിസ്തരിക്കണ്ട..! കിണറ് എന്താണെന്ന് എനിക്കറിയാം…..
അതിവടെ കൊണ്ട് പണ്ടാറടങ്ങീത് എന്തിനാന്നാ ചോദിച്ചത്..?”
അൽപ്പം ഈർഷ്യത്തോടെ ഞാൻ ചോദിച്ചു…
"അവടെ കിണറ് കുഴിച്ചേന്റെ കാരണം പറയാനല്ല ഞാൻ വിളിച്ചത്…
കിണറിനു ചുറ്റുമതിലില്ല,….
ആ ഭാഗത്ത് നെറയെ കുറ്റികാടായതോണ്ട് അത് പെട്ടന്ന് കാണേം ഇല്ല….
അതില് ചെന്ന് ചാടി ആ വെള്ളം നാശാക്കണ്ട…..!"
“അപ്പൊ എങ്ങനെ മനസ്സിലാകും കെണറാണോ അല്ലയോ എന്ന്…..?”
“അതിനൊരു വഴീണ്ട്… നീ നേരങ്ങട് നടക്കാ….. അതിനെടക്ക് കാല് നെലത്തൊറക്കാണ്ട് ഒരു കുഴീൽക്ക് ‘പൊതോം’ ന്നന്നെ വീഴണപോലെ തോന്ന്യാ.. ഒറപ്പിച്ചോ അത് കെണറന്ന്യാ…..”
അതിന് മറുപടിയായി BIS 916 മുദ്രയുള്ള നല്ല ലേറ്റസ്റ്റ് ഒരു തെറിയാണ് എന്റെ വായിൽ വന്നത്… പക്ഷേ അങ്ങേതലയ്ക്കൽ ജാൻസിചേച്ചി ആയതിനാൽ
അത് ഞാൻ വായിൽ ഒതുക്കി…..
ജാൻസിചേച്ചി തുടർന്നു…….
“വീടിന്റെ പിൻഭാഗത്തിന്റെ മേപ്പ് ഇണ്ടാക്കി.. അതില് കെണറിരിക്കണ സ്പോട്ട് അടയാളപ്പെടുത്തീട്ട് നിന്റെ കയ്യില് കൊണ്ട് തരാൻ ഇപ്പൊ എനിക്ക് സൌകര്യപ്പെടില്ല…..
നീയാ കെണറ്റില് വീഴാണ്ട് ഇവിടെ എത്താണെങ്കിൽ നമുക്ക് കാണാം……
അല്ലെങ്കീ.. ഞാൻ നാളെ വീട്ടിലോ.. പള്ളീലോ എവിടാന്ന് വച്ചാ വന്ന് കണ്ടോളാം……”
ചുറ്റുമതിലില്ലാത്ത കിണറിൽ വീഴാതെ.. പാമ്പിന് കടിക്കൊടുക്കാതെ ഞാൻ ജാൻസി ചേച്ചിയുടെ വീടിന്റെ മതിലെടുത്ത് ചാടി…!
ജാൻസിചേച്ചിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ ഈ വീട്ടിൽ തന്നെയാണ് താമസം….
ഭർത്താവിന്റെ അപ്പൻ ആജാനുബാഹുവായ
ഒരു എക്സ് മിലിട്ടറിക്കാരനാണ്…
മാത്രവുമല്ല.. അയാൾക്ക് രാത്രിയിൽ ഉറക്കമില്ലെന്നും ജാൻസിചേച്ചി പറഞ്ഞ് അറിവുണ്ട്…….
നല്ല ഒന്നാന്തരം ഒരു തോക്ക് കൈവശമുള്ള അയാൾടെ മുൻപിലെങ്ങാനും ചെന്നുപ്പെട്ടാൽ..
“പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് മീശമാധവൻ സിനിമയിൽ ജഗതി
പറയുന്നപോലെ ഡയലോഗടിക്കാൻ
ചിലപ്പോൾ സമയം കിട്ടിയെന്ന് വരില്ല…
അതിനാൽ വളരെ ശ്രദ്ധാപൂർവ്വം..
പതിഞ്ഞ കാൽവെപ്പുകളോടെ ഞാൻ വീടിന്റെ പിന്നാമ്പുറത്ത് ഏതാണ്ട് എത്തിയതും.. അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു……!!
വെടിപ്പൊട്ടുന്നതിന് മുൻപേ മതിലിനപ്പുറം
എത്തിപെടുന്നതിനായി ഞാൻ
ജീവനും കൊണ്ട് തിരിച്ചോടി……
ഓട്ടത്തിനിടക്ക് എന്റെ ഒരു ചെരുപ്പ്
എവിടെയോ പോയി…….
പോയ ചെരുപ്പ് എടുക്കുവാൻ ശ്രമിക്കാതെ
ഞാൻ മതിലിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി……
ഇങ്ങോട്ട് ചാടാനായി മതിലിൽ കയറിയപ്പോൾ ഇത്രയും ഉയരം തോന്നിയിരുന്നില്ല ല്ലോ ദൈവമേ..
ഒരു വിധ൦ ഏന്തി വലിഞ്ഞു കയറി മതിലിൽ നിന്നും ഞാൻ താഴേക്ക് ചാടി…
അരക്കെട്ടിൽ നിന്നും മുണ്ട്
കുത്തഴിഞ്ഞു താഴെ വീണു..
ഓട്ടത്തിനിടയിൽ എവിടെയോ കൊളുത്തി
മുണ്ട് നടുഭാഗം മൊത്തം കീറിപോയിരിക്കുന്നു….
'എന്നാലും സാരല്ല്യ..'
വെടിക്കൊണ്ടില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോൾ
ജാൻസി ചേച്ചിയുടെ കോൾ വന്നു……
“നീയെന്തേ തിരിച്ചോടി പോയത്..?”
“നിങ്ങളെന്നെ കണ്ടോ..?”
ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു……
“പിന്നല്ലാതെ.. നീ വരുന്നത് കണ്ടല്ലേ..
ഞാൻ ലൈറ്റ് ഇട്ടത്….”
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല…
ഫോൺ കട്ട് ചെയ്ത്.. മതിലിൽ ചാരി
കുറച്ച് സമയം ഇരുന്ന് കിതപ്പണച്ചു...
ജാൻസി ചേച്ചി ഇങ്ങനെ ലൈറ്റ് ഇട്ട് വരവേൽക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല……
സിനിമകളിലെല്ലാം കാണുന്നപോലെ..
അതി നിഗൂഡവും.. കൂരാ കൂരിരുട്ടും..
ചീവീടുകളുടെ വൃത്തിക്കെട്ട ശബ്ദവും..
ഇടയ്ക്കിടെ വിദൂരതയിൽ നിന്നും
കേൾക്കുന്ന തെരുവ് നായ്ക്കളുടെ ഓരിയിടലും.. എല്ലാം ചേർന്ന
ഒരു സിനിമാറ്റിക്
പശ്ചാത്തലത്തിൽ ഇലയനക്കാതെ മന്ദം മന്ദം പ്രവേശിക്കുന്ന ജാരൻ……
ഇരുട്ടിന്റെ മറവുപ്പറ്റി.. അവനായി വാതിൽ
താഴിടാതെ കാത്തിരിക്കുന്ന ജാരി….
ഇതായിരുന്നു എന്റെ മനസ്സിൽ
രാത്രികാലങ്ങളിലെ അവിഹിത
ബന്ധങ്ങളെ കുറിച്ചുണ്ടായിരുന്ന
ഒരു പിക്ച്ചർ…..
അതിന്റെ ഇടയിലാണ്...
കപ്പലിനിടക്ക് കൈലും കാണാ എന്ന് പറഞ്ഞ കൂട്ട് ലൈറ്റ് കൊണ്ട് വിതാനിച്ചിരിക്കണത്…….
ഇത്തരമൊരു സാഹചര്യത്തിൽ ഏതു പോലീസുകാരനയാലും കരുതിപ്പോകും
സ്വന്തമായി തോക്കുള്ള ജാരിയുടെ
അപ്പനാണ് ലൈറ്റ് ഇട്ടതെന്ന്...!!
കിതപ്പണഞ്ഞപ്പോൾ ഞാൻ വീണ്ടും
മതിലെടുത്ത് ചാടി..
ശബ്ദമുണ്ടാക്കാതെ വീടിന്
പുറകുവശത്തായുള്ള പൈപ്പിൽനിന്നും
കാലും മുഖവും കഴുകി..
പുറകിലെ ഗ്രിൽ ഡോറിനരികിൽ നിലയുറപ്പിച്ചു….
അടുക്കളയുടെ വാതിൽ പാതിതുറന്ന്
ജാൻസി ചേച്ചി വന്നു……
അടുക്കളയിൽ തെളിയിച്ചിരിക്കുന്ന
ബൾബിന്റെ പ്രകാശത്തിൽ അവരുടെ
പാതിമുഖം ജ്വലിച്ച് നിന്നു….
അവരെക്കാൾ സുന്ദരിയായ
മറ്റൊരു സ്ത്രീയെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി……
അടുക്കള വാതിലിന്റെ കട്ടിളപ്പടിയിൽ ചാരിനിന്ന് ജാൻസി ചേച്ചിയും..
ഗ്രില്ലിനോട് ചേർന്ന് നിന്ന് ഞാനും പരസ്പരം അൽപ്പസമയം നോക്കിനിന്നു...
“അവസാനം എത്തി.. അല്ലേ?”
അവർ ചോദിച്ചു…
എത്തിപ്പെട്ടതിനെക്കുറിച്ച് ഒരു ലഘുവിവരണം ഞാൻ അവർക്ക് നൽകി….
അമ്മായിയപ്പനും അമ്മായിയമ്മയും വീട്ടിലില്ല
എന്ന വിവരം അറിഞ്ഞപ്പോൾ എനിക്കൊരു സമാധാനം തോന്നി…..
ഒപ്പം ഞാനൊന്ന് ഉഷാറാവുകയും ചെയ്തു……
ഗ്രില്ലിന് അപ്പുറവും ഇപ്പുറവുമായിനിന്ന്
സംസാരം പുരോഗമിക്കവേ..
ഇനിയുള്ള സംസാരം അകത്തിരുന്നാവാം
എന്നൊരു നിർദേശം ഞാൻ മുന്നോട്ട് വച്ചു..
"അകത്തിരുന്ന് സംസാരിക്കാറായിട്ടില്ല….
ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം.. എന്നിട്ടാവാം അകത്തിരുന്ന്..”
ജാൻസി ചേച്ചി പുഞ്ചിരിയോടെ പറഞ്ഞു..
ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റും
നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു,
“ഇവിടെ എവിടിരിക്കും..?”
“ദാ അതുമ്മേ കേറി ഇരുന്നോ..”
അരികത്തായി കിടക്കുന്ന അമ്മി
ചൂണ്ടിക്കാട്ടി കൊണ്ട് ജാൻസി ചേച്ചി പറഞ്ഞു…
“ഇതിന്മേലോ..!”
ഞാൻ ആശ്ചര്യപ്പെട്ടു…
"ആ.. അതെ… അമ്മീമ്മേ ഇരുന്നാ
എന്താ കുഴപ്പം..? നിന്റെ ഈ ശരീരം താങ്ങാനുള്ള കെൽപ്പൊക്കെ അതിനുണ്ട്...
പിന്നെ.. മുണ്ട് കീറീട്ടുണ്ടെങ്കിൽ സൂക്ഷിക്കണം… മൊളകരച്ച അമ്മ്യാ…”
വർക്ക് ഏരിയയിൽ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തേക്ക് നീക്കിയിട്ട്..
അതിൽ ഇരുന്ന് ജാൻസി ചേച്ചിയും..
ഗ്രില്ലിനിപ്പുറം അമ്മിക്ക് മുകളിൽ കയറിയിരുന്ന് ഞാനും ഏറെ നേരം സംസാരിച്ചു…
ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാൻ
പാടി കൊടുക്കാറുള്ള ചില പാട്ടുക്കൾ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു..
ഒരു പാട്ടിന്റെ നാല് വരി എനിക്കും പാടിത്തന്നു….
കഥപറച്ചിലും പാട്ടും ചേർന്ന് സമയം ഏറെ കഴിഞ്ഞപ്പോൾ ജാൻസി ചേച്ചി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു…..
എന്റെ മനസ്സിൽ ലഡുപ്പൊട്ടി..
ഞാനും അമ്മിയുടെ മുകളിൽ നിന്നു എഴുനേറ്റ്.. ഗ്രില്ലിന്റെ വാതിൽ ജാൻസിചേച്ചി തുറന്ന് തരുമ്പോൾ അകത്തേക്ക് കടക്കുവാൻ
തയ്യാറായി നിന്നു…..
“എന്നാ ഇനി പിരിയല്ലേ..?”
“പിരിയേ..?”
ജാൻസിചേച്ചി പറഞ്ഞത് കേട്ട് ഞാൻ
അത്ഭുതത്തോടെ ചോദിച്ചു…..
“ആ… കെടന്നൊറങ്ങണ്ടേ...
നേരം എന്തോരായിന്നാ വിചാരം…..?”
“അപ്പോ…… ഉ൦...ഉ൦… ഇല്ലേ..?”
എങ്ങാനും വർത്തമാനത്തിനിടക്ക്
ജാൻസി ചേച്ചി അക്കാര്യം മറന്നുപോയതാണെങ്കിലോ എന്നോർത്ത്
ഞാൻ ചോദിച്ചു…….
“എന്ത്..!!!”
വലിയൊരു അതിശയം കേട്ട പോലെ
ജാൻസിചേച്ചി എന്നോട് ചോദിച്ചു………
"അല്ല.. ഈ ഉമ്മ വെക്കലു൦...
കെട്ടി പിടിക്കലു൦... പിന്നെ… പിന്നെ.…”
ഞാൻ അൽപ്പം മടിച്ച് മടിച്ച് വിശദമാക്കി…..
അത് കേട്ട് അൽപ്പം ഉറക്കെത്തന്നെ
അവർ ചിരിച്ചു…….!
“അയ്യടാ… ചെക്കന്റെ പൂതിക്കൊള്ളാം…
നീ ഇതും മനസ്സില്ലിട്ടാണോ ഇങ്ങട് വന്നത്….?”
“പിന്നെ ഈ പാതിരാത്രി നിങ്ങളെന്നെ വിളിച്ച് വരുത്തീത് ഒരുമിച്ചിരുന്ന് സിനിമാ പാട്ടു പാടി കളിക്കാനായിരുന്നോ.. പെണ്ണുമ്പിള്ളേ…?”
“ശ്ശെടാ…ഞാൻ പറഞ്ഞോ നിന്നോട്
നിന്നെ എന്റെ കൂടെ കിടത്താന്ന്….?
ഇങ്ങോട്ട് വന്നാ കാണാന്ന് പറഞ്ഞു..
നമ്മള് കണ്ടു.. ഇത്രേം നേരം മിണ്ടി.. ഇനി എന്റെ പൊന്നുമോൻ പോയിക്കിടന്ന് ഒറങ്ങാൻ നോക്ക്….
“ഇത് ഭയങ്കര കഷ്ട്ടാണ് ട്ടോ ചേച്ചി…
ഞാൻ എത്ര പ്രതീക്ഷയോടെ ആണെന്നറിയാമോ ഇങ്ങോട്ട് വന്നത്..
ഇനി പോയിക്കിടന്നാൽ
എനിക്ക് ഉറക്കോം വരില്ല..”
ഞാൻ ദയനീയമായി പറഞ്ഞു……
ജാൻസി ചേച്ചി അൽപ്പം കൂടി എന്റെ അരികിലേക്കായി നിന്ന് ചോദിച്ചു…
“നിനക്ക് ചാഞ്ചാടിയാടി ഉറങ്ങുനീ’ എന്ന പാട്ട് അറിയോ.?”
“എന്തിനാ?”
ഞാൻ അൽപ്പം സംശയത്തോടെ ചോദിച്ചു…
“മുഴുവൻ അറിയോ.? അത് പറയ്..”
“അറിയാം.”
ഇനിയൊരു പത്തു പാട്ടും കൂടെ പാടിക്കൊടുത്താലും വേണ്ടില്ല കാര്യം നടക്കട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു…..
“ആ എന്നാലേ.. വല്ല്യ തെരക്ക് കൂട്ടാണ്ട്..
ആ പാട്ട് ആദ്യം തൊട്ട് സാവധാനം പാടീട്ട് ഒാരത്തൂടെ നടന്നാ ബൈക്കിന്റെ അടുത്തെത്തും… ബൈക്ക് എടുത്ത് കത്തിച്ചുവിട്ടാ പാട്ട് തീരണെക്കാട്ടും മുൻപ് വീട്ടിലെത്താം…..
എന്നിട്ട് കേറിക്കിടന്നോ..
നല്ല ഒറക്കം കിട്ടും……”
“മനുഷ്യൻ ഇവടെ ചൂട് പിടിച്ച്
നിക്കണ നേരത്ത് തമാശിക്കല്ലേ…”
“പോയിക്കിടന്ന് ഒറങ്ങടാ ചെക്കാ..”
എന്ന് പറഞ്ഞ്.. അടുക്കളയിൽനിന്നും അകത്തേക്കുള്ള വാതിൽ തുറന്ന്
ജാൻസി ചേച്ചി പോകാനൊരുങ്ങി…
“ജാൻസി ചേച്ചി.. നിങ്ങളെന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു…..
ഞാൻ എന്നും നിങ്ങളെ സ്നേഹിച്ചിട്ടേയുള്ളൂ…
നിങ്ങൾക്ക് ഇഷ്ട്ടക്കേടുണ്ടാക്കുന്ന
ഒരു വാക്ക് പോലും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല……
നിങ്ങൾക്കറിയോ.. പട്ടാപ്പകല് പ്പോലും ഞാൻ
വല്ലോടത്തും നിക്കാണെങ്കിൽ ഒരു മൂന്നുവട്ടം ചുറ്റിനും നോക്കും.. വല്ല പാമ്പും ഇണ്ടോന്ന്…..
പാമ്പിനെ അത്രേംപ്പേടി ഉള്ള ഞാൻ
ഈ കൂറ്റാകൂരിരുട്ടത്ത് കാട്പ്പിടിച്ച് കെടക്കണ സ്ഥലത്തൂടെ നടന്ന് വന്നു….
എന്താ കാരണം..?
നിങ്ങളോട് എനിക്ക് അത്രേം ഇഷ്ട്ടള്ളതോണ്ട്….
ആ എന്നോട് നിങ്ങള് ഇങ്ങന്യല്ലേ കാട്ടണേ…..
വളരെ ദയനീയത തുളുമ്പുന്ന ശബ്ദത്തിൽ
ഞാൻ ഇത്രേം പറഞ്ഞു…….
വർക്ക് ഏരിയയിൽനിന്നും അകത്തേക്ക് കടക്കുന്നതിനായി തുറന്ന വാതിൽ അടച്ച്
അതിൽ ചാരിനിന്ന് ജാൻസി ചേച്ചി എന്നെ ഇമവെട്ടാതെ നോക്കി…
ആ നോട്ടം നേരെ എന്റെ കണ്ണിലൂടെ ഹൃദയത്തിൽ പ്രവേശിച്ച് ആത്മാവിനെ കുളിരണിയിച്ചു……
‘സംഗതി ഏറ്റിരിക്കുന്നു…’
ഞാൻ മനസ്സിൽ കരുതി…
എന്നെ നിരാശപ്പെടുത്തുന്ന.. അവഗണിക്കുന്ന ഒന്നും തന്നെ ജാൻസിചേച്ചി ചെയ്യുകയില്ല എന്ന എന്റെ വിശ്വാസത്തെ ഞാൻ ഒന്നുംക്കൂടെ ബലപ്പെടുത്തി..
കണ്ണിമയ്ക്കാതെയുള്ള ആ നോട്ടം ജാൻസിചേച്ചി അൽപ്പംനേരം തുടർന്നു…
ഞാനും ഒട്ടും മോശമാക്കിയില്ല…
എന്നാൽ കഴിയാവുന്നയത്ര വികാരനിർഭരതയോടെ തന്നെ ഞാനും പോസ് ചെയ്തു……
വാതിൽക്കൽനിന്നും എന്റെ അടുത്തെത്തിയ ജാൻസി ചേച്ചി ഗ്രില്ലിൽ പിടിച്ച നിലയിലിരിക്കുന്ന എന്റെ രണ്ട് കൈകൾക്കും മേലെ പതിയെ പിടിച്ചമർത്തി എന്റെ കണ്ണിലേക്കുള്ള കണക്ഷൻ വിടാതെ രണ്ടോ മൂന്നോ നിമിഷങ്ങൾ നിന്നു…
ഈ സമയം.. തനിക്കുണ്ടെന്ന് രണ്ട്മൂന്ന് തവണ ജാൻസിചേച്ചി അവകാശപ്പെട്ടിട്ടുള്ള
മീശമാധവൻ സിനിമയിൽ കാവ്യമാധവൻ ധരിച്ചിരുന്നപോലത്തെ അരഞ്ഞാണം
ചുറ്റിക്കിടക്കുന്ന ജാൻസിചേച്ചിയുടെ അരക്കെട്ട്.. പാദസരം ഇട്ട കാല്.. ശ്വാസഗതിക്ക് അനുസരിച്ച് ഉയർന്നു താഴുന്നു മാറിടം.. ചുമരിനോട് ചേർത്തിട്ടിരിക്കുന്ന മേശമേൽ അമർത്തി വച്ചിരിക്കുന്ന വളയിട്ട കൈകൾ ഇങ്ങനെ
വളരെ സിമ്പോളിക്കായ ചില
ചിത്രങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞു…
“വൈകീട്ട് നീ വിളിച്ചപ്പോൾ ഞാൻ
എന്താ ഫോൺ എടുക്കാതിരുന്നതെന്ന് അറിയാമോ.?”
മനസ്സിലെ സിമ്പോളിക് ചിത്രപ്രദർശനം
അവസാനിപ്പിച്ച് കൊണ്ട് ജാൻസി ചേച്ചിയുടെ
തരളിതമായ ശബ്ദത്തിലുള്ള ചോദ്യം……
“ഇല്ല..”
ഗ്രില്ലിനകത്ത്ക്കൂടെ ജാൻസിചേച്ചിയുടെ കൈവിരലിൽ പതിയെ തലോടിക്കൊണ്ട്
ഞാൻ പറഞ്ഞു…..
“വൈകീട്ട് ഈ ചുറ്റുവട്ടത്തുള്ള മുഴുവൻ ആൾക്കാരു൦ ഇവിടെ ഇണ്ടായിരുന്നു.”
“എന്തിന്…… എനിക്ക് ജിജ്ഞാസയായി…….”
“ഏതാണ്ട് സന്ധ്യനേരത്ത്….
നമ്മടെ മാളുവാണ് കണ്ടത്…
(മാളു എന്നത് ജാൻസി ചേച്ചിയുടെ അയൽവക്കത്തെ ചേച്ചിയുടെ മകളുടെ ചെല്ലപ്പേരാണ്)…
നീ ഇപ്പൊ നിക്കണ അതേസ്ഥലത്ത്…
നല്ല മുട്ടനൊരു പാമ്പ്….!”
“ഹെന്ത്…..!”
ഈ ചോദ്യം എന്നിൽനിന്നും
ഒരു അലർച്ചയായി പുറപ്പെട്ടു……
“ആന്നേ…..”
“വല്ല ചേരയും ആവും”
ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു……
“കണ്ടോര് എല്ലാവരും പറഞ്ഞു… ചേരല്ലാന്ന്…..”
“ചേരല്ലേ……. പിന്നെ..?”
മൊബൈലിൽ നിന്നുമുള്ള ഇത്തിരി വെളിച്ചത്തിൽ എന്റെ കാലിനു ചുറ്റിലും പരതിക്കൊണ്ട് ഞാൻ ചോദിച്ചു….
"ചെലര് പറഞ്ഞു പുല്ലാനി മൂർഖനാന്ന്…
പക്ഷെ ആ വർക്ക്ഷോപ്പിലെ പിള്ളേരൊക്കെ പറയണത് അണല്യാന്നാ…"
“എന്നിട്ട് കൊന്നില്ലേ..?”
“ഇല്ല്യാ…. വന്നോരോക്കെ കൊറേ നോക്കി.. പക്ഷെ…. പാമ്പിന് സമയില്ലാത്തോണ്ട്
അത് നിന്നു കൊടുത്തില്ല കൊല്ലാൻ…”
ഇതും പറഞ്ഞ് ജാൻസി ചേച്ചി വീണ്ടും അകത്തേക്കുള്ള ഡോർ തുറന്നു
ഉള്ളിലേക്ക് കയറി…..
"ദേ.. വിളിച്ച് വരുത്തീട്ടു ഒരുമാതിരി കോപ്പിലെ സ്വാഭാവം കാണിക്കരുത് ട്ടോ….
മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ
തോന്ന്യാസങ്ങള് പറഞ്ഞ് ഇണ്ടാക്ക്യാലുണ്ടല്ലോ…
ഞാൻ ഇവിടെ നിക്കണത് നിങ്ങൾക്ക് ഇഷ്ട്ടല്ല്യ എങ്കിൽ അത് പറഞ്ഞാമതി…..
ഞാൻ പോയ്ക്കോളാം……"
ഞാൻ പറഞ്ഞത് ഇങ്ങനെ ആണെങ്കിലും
അത് ഏതാണ്ട് കരച്ചില് പോലെ ആയിരിക്കും ജാ൯സി ചേച്ചിക്ക് ഫീൽ ചെയ്യ്തിരിക്കുക….
ജാൻസി ചേച്ചി.. തിരിഞ്ഞ് നിന്ന് എന്തോ
പറയാനായി തുടങ്ങിയത് നിർത്തി
എന്നോട് ചോദിച്ചു..
“നീയിത് എന്തോന്നാ കാണിക്കണേ…?”
ഒരുകാൽ അമ്മിക്കല്ലിനു മുകളിലും മറ്റേകാൽ പരമാവധി അകത്തി ചുമരിന്റെ ഒരു മൂലക്കലും ചവിട്ടി, ഗ്രില്ലിൽ തൂങ്ങി, സൺ ഷെയ്ഡിന്റെ ഉയരത്തോളം തലയുയർത്തിനിൽക്കുന്ന
എന്നെക്കണ്ട് ചിരിയോടെ ജാൻസി ചേച്ചി
വീണ്ടും ചോദിച്ചു….
“അല്ല.. ചെക്കാ.. നേരം വെളുക്കും വരെ ഇവടെ ഇങ്ങനെ തൂങ്ങി നിൽക്കാനാണോ ഉദ്ദേശം…?”
“പോയൊരു ടോർച്ച് എടുത്തിട്ട് വാ..
നിന്ന് കിണിക്ക്യാണ്ട്…..”
കുറച്ചു ദേഷ്യത്തോടെ ഞാൻ പറഞ്ഞു…..
“ടോർച്ചും.. പെട്രോമാക്സൊന്നും ഇവടില്ല്യ….
വന്നത് എങ്ങന്യാണെങ്കിൽ അങ്ങനെന്നെ തിരിച്ചുപോയാമതി…..
പിന്നെ.. എങ്ങാനും ഇവിടെവച്ച് നിന്നെ
പാമ്പ് കടിക്കാണെങ്കിൽ പൊന്നുമോൻ എത്രേംപ്പെട്ടെന്നു മതില് ചാടി
പുറത്തേക്ക് കടക്കണേ…
നീയെങ്ങാനും ഇവിടെ കെടന്ന്
അടിച്ച് പോയാ…. ഹോ…
എനിക്കത് ഓർക്കാനേവയ്യ…..
കെട്ട്യോനും പിള്ളേരും ഒക്കെയായി
ജീവിക്കുന്ന ഒരു പാവം
വീട്ടമ്മയാണേ ഞാൻ…”
ഇത്രയും പറഞ്ഞ് ആ ദുഷ്ട്ട അകത്ത് കയറി വാതിലും ലോക്ക് ചെയ്ത് പോയി….
എന്റെ കാര്യം ആകെ എടങ്ങേറായി…..
നേരം വെളുക്കുന്ന വരെ ഈ സ്ഥിതിയിൽ തുടരാനാകില്ലല്ലോ….
ഞാൻ താഴെയിറങ്ങി..
ഇരു കാലുകളുടെയും തള്ളവിരൽ മാത്രം നിലത്ത്ക്കുത്തി.. മൊബൈൽ ഫോണിന്റെ
ഉള്ള വെളിച്ചത്തിൽ ചുറ്റുവട്ടത്തായി
വിഷജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തി..
ശേഷം.. കളരിദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ലോകനാർകാവിലമ്മയെ നമിച്ച്.. വലത്തുവെച്ച് ഇടത്ത്മാറി കറങ്ങിതിരിഞ്ഞ് ഓതിരം കടകം മറുകടകം ഇവയെല്ലാം മിക്സ് ചെയ്ത്
ഒരു പിടിപ്പിടിച്ച് ബൈക്കിൽ ചെന്ന് വീണു…..
അവടെ നിന്നു ഒരുവിധം വീട്ടിലും..!!
കടപ്പാട് .. റിഷുട്ടൻ എന്റെ ചങ്ക്
അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജാൻസി ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൗഹൃദം എനിക്കുണ്ടാകുമെന്ന്..!
ഒരു പ്രത്യേക കാരണത്താൽ പരിചയപ്പെട്ട അവരോട്.. പല കാരണമില്ലായ്മയും
കാരണമാക്കി എന്തും പറയാവുന്ന
ഒരു സൗഹൃദ തലത്തിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു…….
രാത്രിയിൽ സാധിക്കാവുന്നയത്രനേരം
ഫോണിൽ സംസാരിക്കുന്നതാണ്
ഞങ്ങളുടെ പ്രധാന കലാപരിപാടി..!
മരണത്തിനും അപ്പുറത്തെ നിത്യജീവൻ.. സന്മാർഗികതയുടെ നിർബന്ധികത.. ഉത്തരകൊറിയയും ഡൊണാൾഡ് ട്രമ്പും..
ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോൾ..
സാനിയ മിർസയുടെ തുട..
ഹണിറോസിന്റെ പിന്നാമ്പുറം..
രതിയുടെ വൈവിധ്യ അനുഭൂതികൾ..
സ്വയം ഭോഗത്തിന്റെ ആവശ്യകത….
എന്നിങ്ങനെ വികാരവൽക്കരിക്കപ്പെടുകയാണ് പതിവ്…!
അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള
ജാൻസി ചേച്ചിയുടെ വർണ്ണനാ മികവ്
എടുത്ത് പറയേണ്ടതാണ്…….
ആ മികവിൽ ലയിച്ച്.. മൂളലുകൾക്ക് കനം
കുറഞ്ഞ്.. ശ്വാസഗതി വർദ്ധിച്ച അവസ്ഥയിൽ ഞാൻ എത്തിച്ചേരുമ്പോൾ പൊടുന്നനെ
ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജാൻസിചേച്ചി പറയും..
”ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊന്നുമോനെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട… തന്നത്താനങ്ങ് ചെയ്താൽ മതി..”
പിന്നീട്.. ”പ്ലീസ്…” എന്ന് പോലും പറയുവാനുള്ള സമയം എനിക്ക്
തരാതെ ഫോൺ കട്ടാക്കി
സ്വിച്ച് ഓഫ് ആക്കുകയും ചെയ്യും…..
ഞാൻ എന്തോ പ്പോയ അണ്ണാന്റെ കൂട്ട്
മേലോട്ട് നോക്കി കിടക്കും…..
നല്ല തണുപ്പുള്ള ഒരു മഴക്കാല രാത്രിയിൽ
ജാൻസി ചേച്ചിയുടെ സംസാരം കേട്ട് ചൂടുപിടിച്ച് കിടക്കുമ്പോൾ അപ്രതീക്ഷിതമായി
ജാൻസി ചേച്ചിയിൽനിന്നും
ആ ചോദ്യമുണ്ടായി..
”നീയിങ്ങോട്ട് വരുന്നോ..?”
ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ചോദ്യം…!
എങ്ങിനെ അങ്ങോട്ട് ചോദിക്കും എന്നതിനെക്കുറിച്ച് നിരന്തരം ആകുലപ്പെട്ടിരുന്ന ചോദ്യം….!
ഇപ്പോഴിതാ ഒട്ടും അങ്ങട് നിരീക്കാത്ത നേരത്ത് മുൻപിലവതരിച്ചിരിക്കുന്നു….
ഞാൻ ധൃതംഗ പുളകിതനായി..!!
ആ ചോദ്യം കേട്ട നിമിഷം മുതൽ എന്റെ നെഞ്ച് പെരുമ്പറ പോലെ ഇടിക്കാ൯ തുടങ്ങി…!
എങ്കിലും ഒന്നുമേ മനസ്സിലാകാത്തപോലെ
നിഷ്കളങ്കമായി ഞാൻ ചോദിച്ചു..
“എങ്ങോട്ട്..?"
ഈ ചോദ്യം ചോദിച്ച സമയം കൊണ്ട്
ഞാൻ ബൈക്ക് ഉന്തി പുറത്തേക്ക് ഇറക്കുന്നതു മുതൽ ജാൻസി ചേച്ചിയുടെ വീട്ടിൽ എത്തിച്ചേരുന്ന വരേക്കുള്ള കർമ്മപരിപാടികളുടെ കാര്യത്തിൽ ഒരു ഏകദേശ ധാരണയിൽ എത്തിയിരുന്നു…!
“അതിവേഗം ബഹുദൂരം” എന്ന ഉമ്മൻചാണ്ടി ലൈനിൽ ആ സമയത്ത് പെട്ടെന്നൊരു വിശ്വാസം തോന്നിയതിനാൽ...
സാധാരണ രീതിയിൽ ആവശ്യമായി വരുന്നതിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് ഞാൻ ജാൻസി ചേച്ചിയുടെ വീടിനടുത്തെത്തി…..!!
അസമയത്ത് റോഡ് സൈഡിൽ ബൈക്ക് കണ്ട് ആളുകൾ സംശയിക്കേണ്ടെന്നു കരുതി റോഡിനിരുവശവും പരന്നു കിടക്കുന്ന
പാടത്തിനരികിലായുള്ള ഒരു വൈക്കോൽ കൂനയിൽ ബൈക്ക് ചാരിയിട്ട് അതിൽ വൈക്കോൽ ഇട്ട് മൂടിക്കൊണ്ടിരിക്കുമ്പോൾ
ജാൻസിചേച്ചി വിളിച്ചു……
“നീ വരുന്നില്ലേ..?”
വീടിനടുത്തുതന്നെ ഉണ്ടെന്നും..
ബൈക്ക് വൈക്കോൽ കൊണ്ട്
മൂടുകയാണെന്നും ഞാൻ അറിയിച്ചു..
“പിന്നേ… വരുമ്പം മുൻവശത്തെ റോഡിലൂടെ വരരുത്.. ആ വർക്ക് ഷോപ്പില് ചെലപ്പോ ആളുകളുണ്ടാകും…”
“പിന്നെ ഏതിലൂടെ വരും..?”
“പിൻവശത്തൂടെ.. പാടം വഴി വന്നാൽ മതി..”
“പാടത്ത് മുഴുവൻ വെള്ളല്ലേ.?
ആകെ ചളിക്കെട്ടി കെടക്കായിരിക്കും..”
“നീ വേണോങ്കിൽ വാ.. അല്ലേൽ തിരിച്ച് പൊക്കോ…”
കുറെയേറെ കഷ്ടപ്പെട്ടാലും
ജാൻസി ചേച്ചിയുടെ അടുത്ത് എത്തണം
എന്നു തന്നെ ഞാൻ തീരുമാനിച്ചു…!
കാരണം.. ഈ ശുഷ്ക്കാന്തിയും കൊണ്ട്
നടക്കാൻ തുടങ്ങീട്ട് ഇശ്ശി കാലായേ…….
ഇതൊന്ന് എവിടേലും കൊണ്ട് പ്രയോഗിക്കാൻ ഇക്കാലമത്രയും തരപ്പെട്ടിരുന്നില്ല…..
ഈ ഫോൺ സംസാരവും
ഈങ്ക്വിലാബ് വിളിയും
മാത്രമായി എത്രക്കാലംന്നച്ചാ…
എന്ന് ചിന്തിക്കാൻ തുടങ്ങീട്ട് കുറച്ചായിരുന്നു…..
അപ്പോഴാണ് നേർക്ക് നേർ ഏറ്റുമുട്ടാൻ
ഇങ്ങനെ ഒരു അവസരം ഒത്തത്…
അത് പ്രയോജപ്പെടുത്താതിരിക്കരുതല്ലോ……
നിലാവെളിച്ചത്തിൽ പാടം മൊത്തമായി
ഞാൻ ഒന്ന് വിലയിരുത്തി..
ഉഴുതുമറിച്ച് നല്ല വൃത്തിയായി
വരമ്പ് കെട്ടിയിട്ടിരിക്കുന്നു…..
വരമ്പിലൂടെ നേരെ കുറേ നടന്ന്..
പിന്നെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും
കുറേ നടന്നാൽ ജാൻസി ചേച്ചിയുടെ
വീടിന് പുറകുവശം എത്താം…
പക്ഷേ... വരമ്പ് ഒഴിവാക്കി പാടം മുറിച്ചു കടന്നാൽ ഇതിന്റെ പകുതി സമയം മതി എന്നതിനാൽ ഞാൻ ആ വഴി തീർച്ചപ്പെടുത്തി….!
റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കൽഭിത്തിയിൽ കയറിനിന്ന്..
മൊബൈൽ ഫോണിൽ നിന്നുമുള്ള അല്പ പ്രകാശത്തിന്റെ സഹായത്താൽ ഇഴജന്തുക്കൾ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി.. ഞാൻ പാടത്തേക്കിറങ്ങി…!
വളരെ അടുത്ത ദിവസങ്ങളിലാണ്
പാടം ഉഴുതിരിക്കുന്നത്…
മണ്ണെല്ലാം ഇളകി കിടക്കുന്നു…
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്..
ഞാൻ ഓരോ കാൽവെപ്പും വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തുന്നത്…..!
എന്നിട്ടും ഒരുപാടിടങ്ങളിൽ കാൽ
ചെളിയിൽ പൂഴ്ന്നു…!
അവ വലിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയിൽ ഞാൻ ചെളിവെള്ളത്തിൽ കുളിക്കുകയും ചെയ്തു….
“എന്തായി..?”
പാടം ഏതാണ്ട് തീരാറായപ്പോൾ
ജാൻസി ചേച്ചിയുടെ അന്വേഷണം…..
കള്ളി..!! ഞാൻ എത്താണ്ട് തിരക്കായി….എന്ന് ഒരു ഉൾകുളിരോടെ ചിന്തിച്ചു കൊണ്ട് ഞാൻ മറുപടി കൊടുത്തു,
“പാടം തീരാറായി… ഇപ്പൊ എത്തും…..”
“പാടം കഴിഞ്ഞാൽ പിന്നങ്ങട്.. കൊറച്ച് ഭാഗം ചെറിയ കാടാ…”
“വല്ല പാമ്പും ഇണ്ടാവോ?”
അൽപ്പം ശങ്കയോടെ ഞാൻ അന്വേഷിച്ചു…
“ഇണ്ടാവാണ്ടിരിക്കില്ല്യ.”
ജാൻസിചേച്ചിയുടെ വളരെ കൂൾ
ആയുള്ള മറുപടി….
“പിന്നേ…..”
ജാൻസിചേച്ചി തുടർന്നു…….
“പൊറകിലെ മതിലിന്റെ അടുത്തായിട്ട്
ഒരു കിണറ്ണ്ട്..”
“കിണറോ….??”
ഞാൻ നടത്തം നിർത്തി ചോദിച്ചു..
“ആ… കിണറ്… ഇങ്ങനെ വട്ടത്തില്..
നല്ല ആഴായിട്ട്…. ആളുകള് അതീന്ന് വെള്ളോംക്കെ കോരി എടുക്കും……”
“വിസ്തരിക്കണ്ട..! കിണറ് എന്താണെന്ന് എനിക്കറിയാം…..
അതിവടെ കൊണ്ട് പണ്ടാറടങ്ങീത് എന്തിനാന്നാ ചോദിച്ചത്..?”
അൽപ്പം ഈർഷ്യത്തോടെ ഞാൻ ചോദിച്ചു…
"അവടെ കിണറ് കുഴിച്ചേന്റെ കാരണം പറയാനല്ല ഞാൻ വിളിച്ചത്…
കിണറിനു ചുറ്റുമതിലില്ല,….
ആ ഭാഗത്ത് നെറയെ കുറ്റികാടായതോണ്ട് അത് പെട്ടന്ന് കാണേം ഇല്ല….
അതില് ചെന്ന് ചാടി ആ വെള്ളം നാശാക്കണ്ട…..!"
“അപ്പൊ എങ്ങനെ മനസ്സിലാകും കെണറാണോ അല്ലയോ എന്ന്…..?”
“അതിനൊരു വഴീണ്ട്… നീ നേരങ്ങട് നടക്കാ….. അതിനെടക്ക് കാല് നെലത്തൊറക്കാണ്ട് ഒരു കുഴീൽക്ക് ‘പൊതോം’ ന്നന്നെ വീഴണപോലെ തോന്ന്യാ.. ഒറപ്പിച്ചോ അത് കെണറന്ന്യാ…..”
അതിന് മറുപടിയായി BIS 916 മുദ്രയുള്ള നല്ല ലേറ്റസ്റ്റ് ഒരു തെറിയാണ് എന്റെ വായിൽ വന്നത്… പക്ഷേ അങ്ങേതലയ്ക്കൽ ജാൻസിചേച്ചി ആയതിനാൽ
അത് ഞാൻ വായിൽ ഒതുക്കി…..
ജാൻസിചേച്ചി തുടർന്നു…….
“വീടിന്റെ പിൻഭാഗത്തിന്റെ മേപ്പ് ഇണ്ടാക്കി.. അതില് കെണറിരിക്കണ സ്പോട്ട് അടയാളപ്പെടുത്തീട്ട് നിന്റെ കയ്യില് കൊണ്ട് തരാൻ ഇപ്പൊ എനിക്ക് സൌകര്യപ്പെടില്ല…..
നീയാ കെണറ്റില് വീഴാണ്ട് ഇവിടെ എത്താണെങ്കിൽ നമുക്ക് കാണാം……
അല്ലെങ്കീ.. ഞാൻ നാളെ വീട്ടിലോ.. പള്ളീലോ എവിടാന്ന് വച്ചാ വന്ന് കണ്ടോളാം……”
ചുറ്റുമതിലില്ലാത്ത കിണറിൽ വീഴാതെ.. പാമ്പിന് കടിക്കൊടുക്കാതെ ഞാൻ ജാൻസി ചേച്ചിയുടെ വീടിന്റെ മതിലെടുത്ത് ചാടി…!
ജാൻസിചേച്ചിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ ഈ വീട്ടിൽ തന്നെയാണ് താമസം….
ഭർത്താവിന്റെ അപ്പൻ ആജാനുബാഹുവായ
ഒരു എക്സ് മിലിട്ടറിക്കാരനാണ്…
മാത്രവുമല്ല.. അയാൾക്ക് രാത്രിയിൽ ഉറക്കമില്ലെന്നും ജാൻസിചേച്ചി പറഞ്ഞ് അറിവുണ്ട്…….
നല്ല ഒന്നാന്തരം ഒരു തോക്ക് കൈവശമുള്ള അയാൾടെ മുൻപിലെങ്ങാനും ചെന്നുപ്പെട്ടാൽ..
“പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് മീശമാധവൻ സിനിമയിൽ ജഗതി
പറയുന്നപോലെ ഡയലോഗടിക്കാൻ
ചിലപ്പോൾ സമയം കിട്ടിയെന്ന് വരില്ല…
അതിനാൽ വളരെ ശ്രദ്ധാപൂർവ്വം..
പതിഞ്ഞ കാൽവെപ്പുകളോടെ ഞാൻ വീടിന്റെ പിന്നാമ്പുറത്ത് ഏതാണ്ട് എത്തിയതും.. അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു……!!
വെടിപ്പൊട്ടുന്നതിന് മുൻപേ മതിലിനപ്പുറം
എത്തിപെടുന്നതിനായി ഞാൻ
ജീവനും കൊണ്ട് തിരിച്ചോടി……
ഓട്ടത്തിനിടക്ക് എന്റെ ഒരു ചെരുപ്പ്
എവിടെയോ പോയി…….
പോയ ചെരുപ്പ് എടുക്കുവാൻ ശ്രമിക്കാതെ
ഞാൻ മതിലിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി……
ഇങ്ങോട്ട് ചാടാനായി മതിലിൽ കയറിയപ്പോൾ ഇത്രയും ഉയരം തോന്നിയിരുന്നില്ല ല്ലോ ദൈവമേ..
ഒരു വിധ൦ ഏന്തി വലിഞ്ഞു കയറി മതിലിൽ നിന്നും ഞാൻ താഴേക്ക് ചാടി…
അരക്കെട്ടിൽ നിന്നും മുണ്ട്
കുത്തഴിഞ്ഞു താഴെ വീണു..
ഓട്ടത്തിനിടയിൽ എവിടെയോ കൊളുത്തി
മുണ്ട് നടുഭാഗം മൊത്തം കീറിപോയിരിക്കുന്നു….
'എന്നാലും സാരല്ല്യ..'
വെടിക്കൊണ്ടില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോൾ
ജാൻസി ചേച്ചിയുടെ കോൾ വന്നു……
“നീയെന്തേ തിരിച്ചോടി പോയത്..?”
“നിങ്ങളെന്നെ കണ്ടോ..?”
ഞാൻ ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു……
“പിന്നല്ലാതെ.. നീ വരുന്നത് കണ്ടല്ലേ..
ഞാൻ ലൈറ്റ് ഇട്ടത്….”
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല…
ഫോൺ കട്ട് ചെയ്ത്.. മതിലിൽ ചാരി
കുറച്ച് സമയം ഇരുന്ന് കിതപ്പണച്ചു...
ജാൻസി ചേച്ചി ഇങ്ങനെ ലൈറ്റ് ഇട്ട് വരവേൽക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല……
സിനിമകളിലെല്ലാം കാണുന്നപോലെ..
അതി നിഗൂഡവും.. കൂരാ കൂരിരുട്ടും..
ചീവീടുകളുടെ വൃത്തിക്കെട്ട ശബ്ദവും..
ഇടയ്ക്കിടെ വിദൂരതയിൽ നിന്നും
കേൾക്കുന്ന തെരുവ് നായ്ക്കളുടെ ഓരിയിടലും.. എല്ലാം ചേർന്ന
ഒരു സിനിമാറ്റിക്
പശ്ചാത്തലത്തിൽ ഇലയനക്കാതെ മന്ദം മന്ദം പ്രവേശിക്കുന്ന ജാരൻ……
ഇരുട്ടിന്റെ മറവുപ്പറ്റി.. അവനായി വാതിൽ
താഴിടാതെ കാത്തിരിക്കുന്ന ജാരി….
ഇതായിരുന്നു എന്റെ മനസ്സിൽ
രാത്രികാലങ്ങളിലെ അവിഹിത
ബന്ധങ്ങളെ കുറിച്ചുണ്ടായിരുന്ന
ഒരു പിക്ച്ചർ…..
അതിന്റെ ഇടയിലാണ്...
കപ്പലിനിടക്ക് കൈലും കാണാ എന്ന് പറഞ്ഞ കൂട്ട് ലൈറ്റ് കൊണ്ട് വിതാനിച്ചിരിക്കണത്…….
ഇത്തരമൊരു സാഹചര്യത്തിൽ ഏതു പോലീസുകാരനയാലും കരുതിപ്പോകും
സ്വന്തമായി തോക്കുള്ള ജാരിയുടെ
അപ്പനാണ് ലൈറ്റ് ഇട്ടതെന്ന്...!!
കിതപ്പണഞ്ഞപ്പോൾ ഞാൻ വീണ്ടും
മതിലെടുത്ത് ചാടി..
ശബ്ദമുണ്ടാക്കാതെ വീടിന്
പുറകുവശത്തായുള്ള പൈപ്പിൽനിന്നും
കാലും മുഖവും കഴുകി..
പുറകിലെ ഗ്രിൽ ഡോറിനരികിൽ നിലയുറപ്പിച്ചു….
അടുക്കളയുടെ വാതിൽ പാതിതുറന്ന്
ജാൻസി ചേച്ചി വന്നു……
അടുക്കളയിൽ തെളിയിച്ചിരിക്കുന്ന
ബൾബിന്റെ പ്രകാശത്തിൽ അവരുടെ
പാതിമുഖം ജ്വലിച്ച് നിന്നു….
അവരെക്കാൾ സുന്ദരിയായ
മറ്റൊരു സ്ത്രീയെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി……
അടുക്കള വാതിലിന്റെ കട്ടിളപ്പടിയിൽ ചാരിനിന്ന് ജാൻസി ചേച്ചിയും..
ഗ്രില്ലിനോട് ചേർന്ന് നിന്ന് ഞാനും പരസ്പരം അൽപ്പസമയം നോക്കിനിന്നു...
“അവസാനം എത്തി.. അല്ലേ?”
അവർ ചോദിച്ചു…
എത്തിപ്പെട്ടതിനെക്കുറിച്ച് ഒരു ലഘുവിവരണം ഞാൻ അവർക്ക് നൽകി….
അമ്മായിയപ്പനും അമ്മായിയമ്മയും വീട്ടിലില്ല
എന്ന വിവരം അറിഞ്ഞപ്പോൾ എനിക്കൊരു സമാധാനം തോന്നി…..
ഒപ്പം ഞാനൊന്ന് ഉഷാറാവുകയും ചെയ്തു……
ഗ്രില്ലിന് അപ്പുറവും ഇപ്പുറവുമായിനിന്ന്
സംസാരം പുരോഗമിക്കവേ..
ഇനിയുള്ള സംസാരം അകത്തിരുന്നാവാം
എന്നൊരു നിർദേശം ഞാൻ മുന്നോട്ട് വച്ചു..
"അകത്തിരുന്ന് സംസാരിക്കാറായിട്ടില്ല….
ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം.. എന്നിട്ടാവാം അകത്തിരുന്ന്..”
ജാൻസി ചേച്ചി പുഞ്ചിരിയോടെ പറഞ്ഞു..
ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റും
നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു,
“ഇവിടെ എവിടിരിക്കും..?”
“ദാ അതുമ്മേ കേറി ഇരുന്നോ..”
അരികത്തായി കിടക്കുന്ന അമ്മി
ചൂണ്ടിക്കാട്ടി കൊണ്ട് ജാൻസി ചേച്ചി പറഞ്ഞു…
“ഇതിന്മേലോ..!”
ഞാൻ ആശ്ചര്യപ്പെട്ടു…
"ആ.. അതെ… അമ്മീമ്മേ ഇരുന്നാ
എന്താ കുഴപ്പം..? നിന്റെ ഈ ശരീരം താങ്ങാനുള്ള കെൽപ്പൊക്കെ അതിനുണ്ട്...
പിന്നെ.. മുണ്ട് കീറീട്ടുണ്ടെങ്കിൽ സൂക്ഷിക്കണം… മൊളകരച്ച അമ്മ്യാ…”
വർക്ക് ഏരിയയിൽ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തേക്ക് നീക്കിയിട്ട്..
അതിൽ ഇരുന്ന് ജാൻസി ചേച്ചിയും..
ഗ്രില്ലിനിപ്പുറം അമ്മിക്ക് മുകളിൽ കയറിയിരുന്ന് ഞാനും ഏറെ നേരം സംസാരിച്ചു…
ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാൻ
പാടി കൊടുക്കാറുള്ള ചില പാട്ടുക്കൾ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു..
ഒരു പാട്ടിന്റെ നാല് വരി എനിക്കും പാടിത്തന്നു….
കഥപറച്ചിലും പാട്ടും ചേർന്ന് സമയം ഏറെ കഴിഞ്ഞപ്പോൾ ജാൻസി ചേച്ചി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു…..
എന്റെ മനസ്സിൽ ലഡുപ്പൊട്ടി..
ഞാനും അമ്മിയുടെ മുകളിൽ നിന്നു എഴുനേറ്റ്.. ഗ്രില്ലിന്റെ വാതിൽ ജാൻസിചേച്ചി തുറന്ന് തരുമ്പോൾ അകത്തേക്ക് കടക്കുവാൻ
തയ്യാറായി നിന്നു…..
“എന്നാ ഇനി പിരിയല്ലേ..?”
“പിരിയേ..?”
ജാൻസിചേച്ചി പറഞ്ഞത് കേട്ട് ഞാൻ
അത്ഭുതത്തോടെ ചോദിച്ചു…..
“ആ… കെടന്നൊറങ്ങണ്ടേ...
നേരം എന്തോരായിന്നാ വിചാരം…..?”
“അപ്പോ…… ഉ൦...ഉ൦… ഇല്ലേ..?”
എങ്ങാനും വർത്തമാനത്തിനിടക്ക്
ജാൻസി ചേച്ചി അക്കാര്യം മറന്നുപോയതാണെങ്കിലോ എന്നോർത്ത്
ഞാൻ ചോദിച്ചു…….
“എന്ത്..!!!”
വലിയൊരു അതിശയം കേട്ട പോലെ
ജാൻസിചേച്ചി എന്നോട് ചോദിച്ചു………
"അല്ല.. ഈ ഉമ്മ വെക്കലു൦...
കെട്ടി പിടിക്കലു൦... പിന്നെ… പിന്നെ.…”
ഞാൻ അൽപ്പം മടിച്ച് മടിച്ച് വിശദമാക്കി…..
അത് കേട്ട് അൽപ്പം ഉറക്കെത്തന്നെ
അവർ ചിരിച്ചു…….!
“അയ്യടാ… ചെക്കന്റെ പൂതിക്കൊള്ളാം…
നീ ഇതും മനസ്സില്ലിട്ടാണോ ഇങ്ങട് വന്നത്….?”
“പിന്നെ ഈ പാതിരാത്രി നിങ്ങളെന്നെ വിളിച്ച് വരുത്തീത് ഒരുമിച്ചിരുന്ന് സിനിമാ പാട്ടു പാടി കളിക്കാനായിരുന്നോ.. പെണ്ണുമ്പിള്ളേ…?”
“ശ്ശെടാ…ഞാൻ പറഞ്ഞോ നിന്നോട്
നിന്നെ എന്റെ കൂടെ കിടത്താന്ന്….?
ഇങ്ങോട്ട് വന്നാ കാണാന്ന് പറഞ്ഞു..
നമ്മള് കണ്ടു.. ഇത്രേം നേരം മിണ്ടി.. ഇനി എന്റെ പൊന്നുമോൻ പോയിക്കിടന്ന് ഒറങ്ങാൻ നോക്ക്….
“ഇത് ഭയങ്കര കഷ്ട്ടാണ് ട്ടോ ചേച്ചി…
ഞാൻ എത്ര പ്രതീക്ഷയോടെ ആണെന്നറിയാമോ ഇങ്ങോട്ട് വന്നത്..
ഇനി പോയിക്കിടന്നാൽ
എനിക്ക് ഉറക്കോം വരില്ല..”
ഞാൻ ദയനീയമായി പറഞ്ഞു……
ജാൻസി ചേച്ചി അൽപ്പം കൂടി എന്റെ അരികിലേക്കായി നിന്ന് ചോദിച്ചു…
“നിനക്ക് ചാഞ്ചാടിയാടി ഉറങ്ങുനീ’ എന്ന പാട്ട് അറിയോ.?”
“എന്തിനാ?”
ഞാൻ അൽപ്പം സംശയത്തോടെ ചോദിച്ചു…
“മുഴുവൻ അറിയോ.? അത് പറയ്..”
“അറിയാം.”
ഇനിയൊരു പത്തു പാട്ടും കൂടെ പാടിക്കൊടുത്താലും വേണ്ടില്ല കാര്യം നടക്കട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു…..
“ആ എന്നാലേ.. വല്ല്യ തെരക്ക് കൂട്ടാണ്ട്..
ആ പാട്ട് ആദ്യം തൊട്ട് സാവധാനം പാടീട്ട് ഒാരത്തൂടെ നടന്നാ ബൈക്കിന്റെ അടുത്തെത്തും… ബൈക്ക് എടുത്ത് കത്തിച്ചുവിട്ടാ പാട്ട് തീരണെക്കാട്ടും മുൻപ് വീട്ടിലെത്താം…..
എന്നിട്ട് കേറിക്കിടന്നോ..
നല്ല ഒറക്കം കിട്ടും……”
“മനുഷ്യൻ ഇവടെ ചൂട് പിടിച്ച്
നിക്കണ നേരത്ത് തമാശിക്കല്ലേ…”
“പോയിക്കിടന്ന് ഒറങ്ങടാ ചെക്കാ..”
എന്ന് പറഞ്ഞ്.. അടുക്കളയിൽനിന്നും അകത്തേക്കുള്ള വാതിൽ തുറന്ന്
ജാൻസി ചേച്ചി പോകാനൊരുങ്ങി…
“ജാൻസി ചേച്ചി.. നിങ്ങളെന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു…..
ഞാൻ എന്നും നിങ്ങളെ സ്നേഹിച്ചിട്ടേയുള്ളൂ…
നിങ്ങൾക്ക് ഇഷ്ട്ടക്കേടുണ്ടാക്കുന്ന
ഒരു വാക്ക് പോലും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല……
നിങ്ങൾക്കറിയോ.. പട്ടാപ്പകല് പ്പോലും ഞാൻ
വല്ലോടത്തും നിക്കാണെങ്കിൽ ഒരു മൂന്നുവട്ടം ചുറ്റിനും നോക്കും.. വല്ല പാമ്പും ഇണ്ടോന്ന്…..
പാമ്പിനെ അത്രേംപ്പേടി ഉള്ള ഞാൻ
ഈ കൂറ്റാകൂരിരുട്ടത്ത് കാട്പ്പിടിച്ച് കെടക്കണ സ്ഥലത്തൂടെ നടന്ന് വന്നു….
എന്താ കാരണം..?
നിങ്ങളോട് എനിക്ക് അത്രേം ഇഷ്ട്ടള്ളതോണ്ട്….
ആ എന്നോട് നിങ്ങള് ഇങ്ങന്യല്ലേ കാട്ടണേ…..
വളരെ ദയനീയത തുളുമ്പുന്ന ശബ്ദത്തിൽ
ഞാൻ ഇത്രേം പറഞ്ഞു…….
വർക്ക് ഏരിയയിൽനിന്നും അകത്തേക്ക് കടക്കുന്നതിനായി തുറന്ന വാതിൽ അടച്ച്
അതിൽ ചാരിനിന്ന് ജാൻസി ചേച്ചി എന്നെ ഇമവെട്ടാതെ നോക്കി…
ആ നോട്ടം നേരെ എന്റെ കണ്ണിലൂടെ ഹൃദയത്തിൽ പ്രവേശിച്ച് ആത്മാവിനെ കുളിരണിയിച്ചു……
‘സംഗതി ഏറ്റിരിക്കുന്നു…’
ഞാൻ മനസ്സിൽ കരുതി…
എന്നെ നിരാശപ്പെടുത്തുന്ന.. അവഗണിക്കുന്ന ഒന്നും തന്നെ ജാൻസിചേച്ചി ചെയ്യുകയില്ല എന്ന എന്റെ വിശ്വാസത്തെ ഞാൻ ഒന്നുംക്കൂടെ ബലപ്പെടുത്തി..
കണ്ണിമയ്ക്കാതെയുള്ള ആ നോട്ടം ജാൻസിചേച്ചി അൽപ്പംനേരം തുടർന്നു…
ഞാനും ഒട്ടും മോശമാക്കിയില്ല…
എന്നാൽ കഴിയാവുന്നയത്ര വികാരനിർഭരതയോടെ തന്നെ ഞാനും പോസ് ചെയ്തു……
വാതിൽക്കൽനിന്നും എന്റെ അടുത്തെത്തിയ ജാൻസി ചേച്ചി ഗ്രില്ലിൽ പിടിച്ച നിലയിലിരിക്കുന്ന എന്റെ രണ്ട് കൈകൾക്കും മേലെ പതിയെ പിടിച്ചമർത്തി എന്റെ കണ്ണിലേക്കുള്ള കണക്ഷൻ വിടാതെ രണ്ടോ മൂന്നോ നിമിഷങ്ങൾ നിന്നു…
ഈ സമയം.. തനിക്കുണ്ടെന്ന് രണ്ട്മൂന്ന് തവണ ജാൻസിചേച്ചി അവകാശപ്പെട്ടിട്ടുള്ള
മീശമാധവൻ സിനിമയിൽ കാവ്യമാധവൻ ധരിച്ചിരുന്നപോലത്തെ അരഞ്ഞാണം
ചുറ്റിക്കിടക്കുന്ന ജാൻസിചേച്ചിയുടെ അരക്കെട്ട്.. പാദസരം ഇട്ട കാല്.. ശ്വാസഗതിക്ക് അനുസരിച്ച് ഉയർന്നു താഴുന്നു മാറിടം.. ചുമരിനോട് ചേർത്തിട്ടിരിക്കുന്ന മേശമേൽ അമർത്തി വച്ചിരിക്കുന്ന വളയിട്ട കൈകൾ ഇങ്ങനെ
വളരെ സിമ്പോളിക്കായ ചില
ചിത്രങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞു…
“വൈകീട്ട് നീ വിളിച്ചപ്പോൾ ഞാൻ
എന്താ ഫോൺ എടുക്കാതിരുന്നതെന്ന് അറിയാമോ.?”
മനസ്സിലെ സിമ്പോളിക് ചിത്രപ്രദർശനം
അവസാനിപ്പിച്ച് കൊണ്ട് ജാൻസി ചേച്ചിയുടെ
തരളിതമായ ശബ്ദത്തിലുള്ള ചോദ്യം……
“ഇല്ല..”
ഗ്രില്ലിനകത്ത്ക്കൂടെ ജാൻസിചേച്ചിയുടെ കൈവിരലിൽ പതിയെ തലോടിക്കൊണ്ട്
ഞാൻ പറഞ്ഞു…..
“വൈകീട്ട് ഈ ചുറ്റുവട്ടത്തുള്ള മുഴുവൻ ആൾക്കാരു൦ ഇവിടെ ഇണ്ടായിരുന്നു.”
“എന്തിന്…… എനിക്ക് ജിജ്ഞാസയായി…….”
“ഏതാണ്ട് സന്ധ്യനേരത്ത്….
നമ്മടെ മാളുവാണ് കണ്ടത്…
(മാളു എന്നത് ജാൻസി ചേച്ചിയുടെ അയൽവക്കത്തെ ചേച്ചിയുടെ മകളുടെ ചെല്ലപ്പേരാണ്)…
നീ ഇപ്പൊ നിക്കണ അതേസ്ഥലത്ത്…
നല്ല മുട്ടനൊരു പാമ്പ്….!”
“ഹെന്ത്…..!”
ഈ ചോദ്യം എന്നിൽനിന്നും
ഒരു അലർച്ചയായി പുറപ്പെട്ടു……
“ആന്നേ…..”
“വല്ല ചേരയും ആവും”
ഞാൻ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു……
“കണ്ടോര് എല്ലാവരും പറഞ്ഞു… ചേരല്ലാന്ന്…..”
“ചേരല്ലേ……. പിന്നെ..?”
മൊബൈലിൽ നിന്നുമുള്ള ഇത്തിരി വെളിച്ചത്തിൽ എന്റെ കാലിനു ചുറ്റിലും പരതിക്കൊണ്ട് ഞാൻ ചോദിച്ചു….
"ചെലര് പറഞ്ഞു പുല്ലാനി മൂർഖനാന്ന്…
പക്ഷെ ആ വർക്ക്ഷോപ്പിലെ പിള്ളേരൊക്കെ പറയണത് അണല്യാന്നാ…"
“എന്നിട്ട് കൊന്നില്ലേ..?”
“ഇല്ല്യാ…. വന്നോരോക്കെ കൊറേ നോക്കി.. പക്ഷെ…. പാമ്പിന് സമയില്ലാത്തോണ്ട്
അത് നിന്നു കൊടുത്തില്ല കൊല്ലാൻ…”
ഇതും പറഞ്ഞ് ജാൻസി ചേച്ചി വീണ്ടും അകത്തേക്കുള്ള ഡോർ തുറന്നു
ഉള്ളിലേക്ക് കയറി…..
"ദേ.. വിളിച്ച് വരുത്തീട്ടു ഒരുമാതിരി കോപ്പിലെ സ്വാഭാവം കാണിക്കരുത് ട്ടോ….
മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ
തോന്ന്യാസങ്ങള് പറഞ്ഞ് ഇണ്ടാക്ക്യാലുണ്ടല്ലോ…
ഞാൻ ഇവിടെ നിക്കണത് നിങ്ങൾക്ക് ഇഷ്ട്ടല്ല്യ എങ്കിൽ അത് പറഞ്ഞാമതി…..
ഞാൻ പോയ്ക്കോളാം……"
ഞാൻ പറഞ്ഞത് ഇങ്ങനെ ആണെങ്കിലും
അത് ഏതാണ്ട് കരച്ചില് പോലെ ആയിരിക്കും ജാ൯സി ചേച്ചിക്ക് ഫീൽ ചെയ്യ്തിരിക്കുക….
ജാൻസി ചേച്ചി.. തിരിഞ്ഞ് നിന്ന് എന്തോ
പറയാനായി തുടങ്ങിയത് നിർത്തി
എന്നോട് ചോദിച്ചു..
“നീയിത് എന്തോന്നാ കാണിക്കണേ…?”
ഒരുകാൽ അമ്മിക്കല്ലിനു മുകളിലും മറ്റേകാൽ പരമാവധി അകത്തി ചുമരിന്റെ ഒരു മൂലക്കലും ചവിട്ടി, ഗ്രില്ലിൽ തൂങ്ങി, സൺ ഷെയ്ഡിന്റെ ഉയരത്തോളം തലയുയർത്തിനിൽക്കുന്ന
എന്നെക്കണ്ട് ചിരിയോടെ ജാൻസി ചേച്ചി
വീണ്ടും ചോദിച്ചു….
“അല്ല.. ചെക്കാ.. നേരം വെളുക്കും വരെ ഇവടെ ഇങ്ങനെ തൂങ്ങി നിൽക്കാനാണോ ഉദ്ദേശം…?”
“പോയൊരു ടോർച്ച് എടുത്തിട്ട് വാ..
നിന്ന് കിണിക്ക്യാണ്ട്…..”
കുറച്ചു ദേഷ്യത്തോടെ ഞാൻ പറഞ്ഞു…..
“ടോർച്ചും.. പെട്രോമാക്സൊന്നും ഇവടില്ല്യ….
വന്നത് എങ്ങന്യാണെങ്കിൽ അങ്ങനെന്നെ തിരിച്ചുപോയാമതി…..
പിന്നെ.. എങ്ങാനും ഇവിടെവച്ച് നിന്നെ
പാമ്പ് കടിക്കാണെങ്കിൽ പൊന്നുമോൻ എത്രേംപ്പെട്ടെന്നു മതില് ചാടി
പുറത്തേക്ക് കടക്കണേ…
നീയെങ്ങാനും ഇവിടെ കെടന്ന്
അടിച്ച് പോയാ…. ഹോ…
എനിക്കത് ഓർക്കാനേവയ്യ…..
കെട്ട്യോനും പിള്ളേരും ഒക്കെയായി
ജീവിക്കുന്ന ഒരു പാവം
വീട്ടമ്മയാണേ ഞാൻ…”
ഇത്രയും പറഞ്ഞ് ആ ദുഷ്ട്ട അകത്ത് കയറി വാതിലും ലോക്ക് ചെയ്ത് പോയി….
എന്റെ കാര്യം ആകെ എടങ്ങേറായി…..
നേരം വെളുക്കുന്ന വരെ ഈ സ്ഥിതിയിൽ തുടരാനാകില്ലല്ലോ….
ഞാൻ താഴെയിറങ്ങി..
ഇരു കാലുകളുടെയും തള്ളവിരൽ മാത്രം നിലത്ത്ക്കുത്തി.. മൊബൈൽ ഫോണിന്റെ
ഉള്ള വെളിച്ചത്തിൽ ചുറ്റുവട്ടത്തായി
വിഷജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തി..
ശേഷം.. കളരിദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ലോകനാർകാവിലമ്മയെ നമിച്ച്.. വലത്തുവെച്ച് ഇടത്ത്മാറി കറങ്ങിതിരിഞ്ഞ് ഓതിരം കടകം മറുകടകം ഇവയെല്ലാം മിക്സ് ചെയ്ത്
ഒരു പിടിപ്പിടിച്ച് ബൈക്കിൽ ചെന്ന് വീണു…..
അവടെ നിന്നു ഒരുവിധം വീട്ടിലും..!!
കടപ്പാട് .. റിഷുട്ടൻ എന്റെ ചങ്ക്